ഒരു സൂഫിയാവുകയെന്നാൽ, ഒരു യോഗിയാവുകയെന്നാൽ ഒരു കമ്യൂണിസ്റ്റാവുകയെന്നാൽ എല്ലാത്തരം തടവിൽ നിന്നും മോചിതനാവുകയെന്ന് തന്നെ. പിറവിയിലെ വേളയിൽ അനുഭവിച്ച ഉന്മാദത്തിന്റെ പുഞ്ചിരിയാവുക. അപ്പോൾ തെരുവിൽ മഴകിട്ടാതെ വിയർക്കുന്ന, ദാഹിച്ച് വലയുന്ന മരത്തിന്റെ വേദന അനുഭവിക്കാനാവും. ഓരോ തൂണിലും അവനിലേക്ക് പ്രകാശിക്കുന്ന ദൈവത്തെ അനുഭവിക്കാനാവും. ഒരുറുമ്പിനെ പോലും കൊല്ലാതിരിക്കാൻ കരുതലോടെ ചുവടുകൾ വയ്ക്കുന്നു. അതേ ഉറുമ്പിലും ദൈവമാണല്ലോ വസിക്കുന്നത്. കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഓരോ ജീവിയും ദൈവം വിളയുന്ന കടലായി മാറുന്നു. അതത്രേ പ്രണയത്തിന്റെ ദേശം... അപ്പോഴും അവൻ കിനാവ് കാണുന്നു, അപ്പോഴും അവനു സഞ്ചരിക്കാൻ പാതകളുണ്ട്, പോകാൻ ഇടങ്ങളും ദൂരവൂം...
No comments:
Post a Comment